ഇന്നലെ വരെ മരണം
വഴിവക്കിലൂടെ ആരെയൊക്കെയോ തിരഞ്ഞു പോകുന്ന
അജ്ഞാതനായിരുന്നു
പക്ഷെ
ഇന്ന് മരണം
നേരം തെറ്റിയ നേരങ്ങളിൽ
കാതിൽ വന്നു പേരുകളെണ്ണി പറഞ്ഞു പോകുന്ന
മറക്കാൻ കൊതിക്കുന്ന മായാത്തൊരു മുഖച്ഛായയാണ്
നാഴികമണിയുടെ
സമയമായെന്ന ചിലന്പലുകൾ പോലെ
കൂടെ നടന്നവരുടെ
കാണാൻ കാത്തുനിന്നവരുടെ
വിളികേൾക്കാൻ കാതോർത്തിരുന്നവരുടെ
എന്നും സ്നേഹിച്ചവരുടെ
ഒന്നുമല്ലെങ്കിലും
മറക്കാൻ മടിച്ചവരുടെ
പേരുകളൊന്നൊന്നായി
കൊഴിഞ്ഞു വീഴുന്ന ശബ്ദമാത്രം കേൾക്കുന്ന
ലോക്കഡോൺ അടപ്പിച്ച ചുവരുകൾക്കിടയിൽ
സ്വന്തം നിഴലുകൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു
കാത്തു സൂക്ഷിച്ച
ഒരു കരുത്തിന്റെ
ഒരു കാലത്തിന്റെ
ഒരു കാലഘട്ടത്തിന്റെ ...